Saturday, March 29, 2008

ചുവരുകള്‍ക്കുള്ളീല്‍ തളയ്ക്കാനാവില്ല ദൈവചൈതന്യത്തെ..

വിശ്വകവി രവീന്ദ്ര നാഥ് ടാഗോര്‍..ഗീതാഞ്ജലി

വാതിലടച്ച് ഈ ക്ഷേത്രത്തിന്റെ ഇരുണ്ട കോണില്‍ നിങ്ങളാരെ പൂജിക്കുന്നു?

കണ്ണൂ തുറന്നു നോക്കൂ..ദൈവം നിങ്ങളുടേ മുമ്പിലില്ല.

അവന്‍ അദ്ധ്വാനിച്ച് ഭൂമി കിളയ്ക്കുന്നവന്റെ കൂടേയാണ്.

കോടികള്‍ മുടക്കി ആകാശഗോപുരങ്ങള്‍ പോലെയുള്ള ദേവാലയങ്ങള്‍ പണീതുയര്‍ത്തിയിട്ട് നാം ആര്‍പ്പുവിളീക്കുകയാണ്..ക്രിസ്തു ഇവിടെ, ക്രിസ്തു അവിടെ,ഇവിടെവന്നാല്‍ ശാന്തി, അവിടെ ചെന്നാല്‍ അശാന്തി എന്നൊക്കെ..

ഇല്ല, വിശ്വസിക്കരുത് നിങ്ങള്‍..ആ മലയിലോ ഈ മലയിലോ അല്ല ദൈവത്തെ ആരാദിക്കേണ്ടതെന്നവന്‍ ദാഹജലത്തിനായ് വന്നവളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ തിരിച്ചറിയുക, നിങ്ങളുടെ ഉള്ളീള്‍ ത്തന്നെയുണ്ടവന്‍..ശാന്തിയായ്, സ്നേഹമായ്, ഇളംകാറ്റായ്, കണ്ണീര്‍ മഴയായ് നിങ്ങളെ തലോടിക്കൊണ്ട്..

കേള്‍ക്കുന്നില്ലെ അവന്റെ മൃദുമന്ത്രണം..കാതുകളെ തുറക്കുക, കണ്ണുകളെ പ്രകാശിപ്പിക്കുക, സഹോദരനിലേക്കു നോക്കുക, അവനിലും നിന്നിലും കുടിയിക്കുന്ന ചൈതന്യം ഒന്നു തന്നെയാണെന്നു തിരിച്ചറിയുക...

എന്തിനു വേണ്ടിയാണീ മത്സരങ്ങള്‍? നിന്റെ സഭ, എന്റെ സഭ, നിന്റെ പാരമ്പര്യം, എന്റെ പാരമ്പര്യം, നിന്റെ സ്വത്തുക്കള്‍, എന്റെ സ്വത്തുക്കള്‍ എന്നൊക്കെ പറഞ്ഞ് കോടതികള്‍ കയറിയിറങ്ങുന്നത് ആര്‍ക്കു വേണ്ടി? എല്ലായിടവും വിനയാന്വിതനായി, എല്ലാകളികളീലും തോറ്റവനെ പോലെ കൂകി വിളീക്കപ്പെട്ട് അപമാനിതനായി ശരീരം മുഴുവന്‍ ചതച്ചരയ്ക്കപ്പെട്ടവനായി കൈകള്‍ രണ്ടു വിരിച്ചു നില്‍ക്കുന്നവനായ ക്രിസ്തുവിനു വേണ്ടിയോ? അതോ നമ്മുടെ അല്ലെങ്കില്‍ മറ്റൊരുവന്റെ സ്വാര്‍ത്ഥതയ്ക്കു വേണ്ടിയോ?

എവിടെയെങ്കിലും ആരെങ്കിലും ജയിക്കണമെങ്കില്‍ മറ്റൊരിടത്ത് അപരന്‍ തോല്‍പ്പിക്കപ്പെടണം..ഇത് യാഥാര്‍ത്ഥ്യമാണ്..സഹോദരന്റെ തോല്‍ വിയുടെ കണ്ണീരിന്റെ, ദുഖത്തിന്റെ മുകളില്‍ ചവിട്ടി നിന്നേ നമുക്കു വിജയം ആഘോഷിക്കാനാവൂ..മത്സരങ്ങള്‍ എപ്പോഴും സന്തോഷത്തിന്റെയൊപ്പം അപരന്റെ കണ്ണീരിന്റെ നനവു കൂടി ചേര്‍ന്നതാണെന്നത് വിസ്മരിക്കാതിരിക്കുക..

സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ

സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തേയും..